2011, ജൂലൈ 24, ഞായറാഴ്‌ച

ജലോത്സവ ചരിത്രം

                    2.പായിപ്പാട് ജലോത്സവം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജലോത്സവങ്ങളില്‍ ഒന്നാണ് "പായിപ്പാട് ജലോത്സവം "
തുടര്‍ച്ചയായി 3 ദിവസം വള്ളംകളി നടക്കുന്ന ഏക ജലോത്സവവും പായിപ്പാട് ജലോത്സവം തന്നെ 
നൂറ്റആണ്ടുകള്‍ക്ക് മുന്‍പ് "ഹരിഗീതപുരം" എന്ന ഇന്നത്തെ "ഹരിപ്പാട്‌ "ഒരു അയ്യപ്പ ക്ഷേത്രം നിര്‍മിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവിന്റെയും, കരപ്രമാണിമാരുടെയും, ബ്രാഹ മണരുടെയും മേല്‍നോട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി .ക്ഷേത്രം പണി  പൂര്‍ത്തിയായി പ്രതിഷ്ട നടത്തുവാന്‍ സമയവും കുറിച്ചു . അങ്ങനെയിരിക്കെ ഒരു ദിവസം ബ്രാഹമണ കുടുംബത്തിലെ കാര്‍ണവന്മാരെല്ലാം ഒരേ സ്വപ്നം തന്നെ കാണുകയുണ്ടായി .
കായംകുളം കായലില്‍ ഒരു വിഗ്രഹം കിടപ്പുണ്ടെന്നും ആ വിഗ്രഹമാണ്‌ ഇവിടെ പ്രതിഷ്ടിക്കെണ്ടതെന്നുമായിരുന്നു സ്വപ്നം.താമസിയാതെ ഈ വിവരം മഹാരാജാവിനെ അറിയിക്കുകയും , മഹാരാജാവും,കരപ്രമാണിമാരും,നാട്ടുകാരും ,ബ്രാഹ മണ ശ്രേഷ്ടന്മാര്‍ക്കൊപ്പം
കായംകുളത്തെയ്ക്കുപോയി.  സ്വപ്നത്തില്‍ കണ്ട വിഗ്രഹം കായംകുളം കായലില്‍ നിന്നും കണ്ടെടുത്തു .
ആ വിഗ്രഹം കണ്ടെടുത്ത നല്ല സ്ഥലത്തിനു "കണ്ട നല്ല ഊര് "എന്ന് ഭക്തര്‍ വിളിച്ചുപോന്നു.ഇപ്പോള്‍ ഇവിടം "കണ്ടെല്ലൂര്‍ " എന്നറിയപ്പെടുന്നു .

കായലില്‍ നിന്നും കണ്ടെടുത്ത "വേലയുധസ്വാമിയുടെ ചതുര്‍ ബാഹു വിഗ്രഹം"വഹിച്ചുകൊണ്ട് ജലമാര്‍ഗ്ഗം കായംകുളത്തുനിന്നും അച്ഛന്‍ കോവില്‍ ആറ്റിലൂടെ ഹരിപ്പടിന് യാത്ര തിരിച്ചു .
വഴിമധ്യേ കൊപ്പാറക്കടവില്‍ നിന്നും താലപ്പൊലിയും , ആര്‍പ്പുവിളിയും, വായിക്കുരവയുമായി
കരക്കാര്‍ സ്വീകരിക്കുകയും കളിവള്ളങ്ങളില്‍ അനുഗെമിക്കുകയും ചെയ്തു.ഇതിന്റെ സ്മരണ നിലനിര്‍ത്തി ഇന്നും പായിപ്പട്ടാറ്റില്‍ ചിങ്ങ മാസത്തിലെ തിരുവോണം ,അവിട്ടം ,ചതയം നാളുകളില്‍
ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവം നടത്തി വരുന്നു .


"വേലയുധസ്വാമിയുടെ ചതുര്‍ ബാഹു വിഗ്രഹം " പ്രതിഷ്ടിച്ചതിനോപ്പം തന്നെ 
തുല്യ പ്രാധാന്യത്തോടെ "ശ്രീ അയ്യപ്പ സ്വാമി "യുടെയും പ്രതിഷ്ട നടത്തി ആരാധിച്ചുപോരുന്നു 

2011, ജൂലൈ 6, ബുധനാഴ്‌ച

ജലോത്സവ ചരിത്രം


  1. ചമ്പക്കുളം മൂലം വള്ളം കളി :
വള്ളംകളി കളില്‍ നൂറ്റാണ്ടിന്റെ ചരിത്രം അവകാശ പ്പെടാനുള്ള ഒരു ജലക്രീട 
മുന്‍ കാലങ്ങളില്‍ മത്സര സ്വഭാവം ഇല്ലായിരുന്നു.പാട്ട് പാടി ...താളത്തില്‍തുഴയിട്ട് ആയിരുന്നു വള്ളം കളി പണ്ട് ...പണ്ട് " ചെമ്പകശ്ശേരി " യെന്ന രാജ്യത്ത് അതായത്ഇന്നത്തെ അമ്പലപ്പുഴ 
" പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാന്‍ "
രാജ്യഭരണം നടത്തിയ കാലത്ത് രാജ്യത്തിന്റെ ഐശ്വര്യത്തിനും സമ്പത്ത് 
സമര്‍ഥിക്കുമായി അമ്പലപ്പുഴയില്‍ ഒരു" ശ്രീ കൃഷണ സ്വാമിക്ഷേത്രം "നിര്‍മ്മിക്കുവാന്‍ 
തീരുമാനിച്ചു .ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹത്തെ പറ്റി പ്രമുഖ 
ജോതിഷന്മാരോട്  പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാന്‍ ആരാഞ്ഞു .
പ്രശ്നവിധിയില്‍ കോട്ടയം ജില്ലയിലെ കുറിച്ചി ക്ഷേത്രത്തില്‍ ആരാധിച്ചുപോരുന്ന 
വിഗ്രഹം കണ്ടെടുത്ത് അമ്പലപ്പുഴയില്‍ പ്രതിഷ്ടിക്കുവാന്‍ ജോതിഷന്മാര്‍ നിര്‍ദേശിച്ചു.
വിഗ്രഹത്തിനായി രാജാവും സൈന്യവും വള്ളങ്ങളില്‍ കായല്‍ മാര്‍ഗം കോട്ടയത്തേക്ക് പോയി.

(അക്കാലത്ത് സൈന്യം ഉപയോഗിച്ചുപോന്ന വാഹനമാണ് ചുണ്ടന്‍ വള്ളം) കുറിച്ചിയില്‍ 
എത്തിവിഗ്രഹം കണ്ടെടുത്ത് പമ്പ യാറ്റിലൂടെ വള്ളപ്പാട്ടുപാടി ആര്‍പ്പും കുരവയും ഇട്ടുകൊണ്ട് 
അമ്പലപ്പുഴയിലേക്ക് പോയി .ഇരുട്ടിയപ്പോള്‍ വഴി മദ്ധ്യേ ചമ്പക്കുളത്തുള്ള ഒരു ക്ര്യിസ്തീയ 
ഭവനത്തില്‍ (മാപ്പിളശ്ശേരിതറവാട് )അന്തി ഉറങ്ങുകയും, അടുത്ത ദിവസം അമ്പലപ്പുഴയില്‍ 
എത്തി വിഗ്രഹ പ്രതിഷ്ടയും  നടത്തി. അതിന്റെ സ്മരണ നിലനിര്‍ത്തി ഇന്നും ചമ്പക്കുളത്താറ്റില്‍
മൂലം നാളില്‍ വള്ളം കളി നടത്തി വരുന്നു .


2011, ജൂലൈ 5, ചൊവ്വാഴ്ച

" കാരിച്ചാല്‍ ചുണ്ടന്‍ അപ്പര്‍ കുട്ടനാടിന്റെ വിസ്മയം "


ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചുപോകാം:
1952 -മുന്‍പ് വള്ളം കളികളില്‍ മത്സരം ഉണ്ടായിരുന്നില്ല.1952 - ല്‍ പണ്ഡിറ്റ്ജി കുട്ടനാട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് 
കാണുന്നതിനു വേണ്ടി പുന്നമടയിലെ വട്ടക്കായലില്‍ ആദ്യമായി  നടത്തിയ മത്സരവള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ഒന്നാമതായി എത്തി .ആവേശംകൊണ്ട് പണ്ഡിറ്റ്ജി നടുഭാഗംചുണ്ടനില്‍ ചാടിക്കയറി .തുഴചില്‍ക്കാര്‍ പണ്ഡിറ്റ്ജി യുമായി ആലപ്പുഴയിലേക്ക് തുഴഞ്ഞു .
പിന്നീടു തിരിച്ചുപോയ  പണ്ഡിറ്റ്ജി ഡല്‍ഹിയില്‍ എത്തി1953 - ല്‍ഒരു ചുണ്ടന്റെ മാതൃകയില്‍ ഉള്ള ട്രോഫി അയച്ചുതന്നു 1954മുതല്‍ നെഹ്രുട്രോഫി മത്സരവള്ളംകളിക്ക് തുടക്കമായി .ആദ്യത്തെ നെഹ്രുട്രോഫി കാവാലം ചുണ്ടനും തൊട്ടടുത്തവര്‍ഷം പാര്‍ഥസാരഥി യും തുര്‍ടന്നുനെപ്പോളിയനും ,ഗിര്‍ഗോസും,സെന്റ്ജോര്‍ജും ,പുളികുന്നും ,കല്ലൂപറമ്പനും ഒക്കെ നേട്ടങ്ങള്‍ തുടര്‍ന്നപ്പോള്‍ അപ്പര്‍കുട്ടനാട്ടില്‍നിന്നു  ചെന്ന വള്ളങ്ങള്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അന്ന് കാരിച്ചാല്‍ കരക്ക്‌ ഉണ്ടായിരുന്ന "ധര്‍മരാജന്‍ " എന്നചുണ്ടന്‍ ജീര്‍ണവസ്ഥയില്‍ ആയിരുന്നതിനാല്‍ പായിപ്പാട് വള്ളം കളിയില്‍ മറ്റുവള്ളങ്ങള്‍ കൂലിക്കെടുത്ത് ആണ് കളിച്ചിരുന്നത് 
1969 - ല്‍ കാരിച്ചാല്‍ കരക്കാര്‍ കൂലിക്കെടുത്ത്കളിച്ച ത് "ജെവഹര്‍തായംകരി ചുണ്ടന്‍ " ആണ് 
അന്ന് പായിപ്പാട്ട് വിജയിച്ചു യെങ്കിലും മറ്റു കരക്കാരുടെ കളിയാക്കലും ,വഴക്കും കാരണം ഒരു 
പുത്തന്‍ ചുണ്ടന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു . അതിനായിശ്രീ : കൊച്ചു കവ റാട്ട് ഗീവര്‍ഗീസിന്റെ 
നേതൃ ത്വത്തില്‍ ശ്രീമാന്‍ :ചെങ്ങ്ലത്ത് രാമകൃഷ്ണപിള്ള , ശ്രീമാന്‍ :ഹര്‍ഷ വര്‍മ - ചെമ്പ്രോല്‍ കൊട്ടാരത്തില്‍ ,ശ്രീമാന്‍ : ഗോവിന്ദ മംഗലത്ത് - ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരുടെ സാനിധ്യത്തില്‍ കാരിച്ചാല്‍ സെന്റ്മേരീസ് സ്കൂളില്‍ വച്ച് ഒരു പൊതുയോഗം കൂടുകയും യോഗത്തില്‍ 
ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്പി ശ്രീമാന്‍ : കോവില്‍ മുക്ക് നാരായണന്‍ ആചാരി യെ കാണുവാനും 
വള്ളത്തിനു പറ്റിയ ആഞ്ഞിലി തടി കണ്ടെത്തുവാനും തീരുമാനിച്ചു .

 1969നവംബര്‍ 23 നു കാരിച്ചാല്‍ ചുണ്ടന്‍ വളളസമിതി രൂപീകരിച്ചു .നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 
തുടങ്ങി .1970 സെപ്റ്റംബര്‍ 8 (1146ചിങ്ങം23 )ന് രാവിലെ 8.00നും9.15 നും മദ്ധ്യേ ശുഭമുഹുര്തത്തില്‍ കാരിച്ചാല്‍ കടവില്‍ പുത്തന്‍ ചുണ്ടന്‍ നീരണിഞ്ഞു .വള്ളത്തില്‍ കയറി നിന്ന 
കോവില്‍ മുക്ക് നാരായണന്‍ ആചാരി ഇവന്‍ ജല ചക്രവര്‍ത്തി ആകും എന്നുറക്കെ വിളിച്ചു പറഞ്ഞു 1972മുതല്‍ നെഹ്രുട്രോഫി യില്‍ പങ്കെടുത്ത ചുണ്ടന്‍ ഫൈനല്‍ മത്സരത്തിനു യോഗ്യത നേടി വിസ്മയം സ്രിഷ്ടിച്ചു.അങ്ങനെ കാരിച്ചാല്‍ ചുണ്ടന്‍ ചരിത്രതിലെയ്ക്കുള്ള വരവറിയിച്ചു .


അപ്പര്‍കുട്ടനാട്ടിലെ ചുണ്ടന്‍ വള്ളങ്ങളില്‍ ആദ്യമായി1973 - ല്‍ അന്നത്തെ ജല രാജാവായ കല്ലൂ പറമ്പനൊപ്പം കാരിച്ചാല്‍ ചുണ്ടന്‍ നെഹ്രുട്രോഫി പങ്കിട്ടു . പിന്നീട് ഇങ്ങോട്ട് തുടര്‍ച്ചയായി 
ഫ്രെണ്ട്സ് ബോട്ട് ക്ലബ്ബിന്റെ കൈക്കരുത്തില്‍ 74ലും 75ലും ട്രോഫി നേടി .പി.സി .ജോസഫ്‌ -പത്തില്‍ ചിറ ആയിരുന്നു ക്യാപ്ടന്‍ 76ല്‍പി .കെ .തങ്കപ്പന്‍ -പുത്തന്‍പുരയുടെ  യു .ബി .സി കൈനകരി കാരിച്ചാല്‍ചുണ്ടന്റെ ആദ്യ ഹാട്രിക് പൂര്‍ത്തിയാക്കി അങ്ങനെ തുടര്‍ച്ചയായി 4തവണ 
ട്രോഫി നേടിയ ചുണ്ടന്‍ എന്ന ഖ്യാതി നേടി .ഇക്കാലയളവില്‍ കാരിച്ചാല്‍ പങ്കെടുക്കുന്ന എല്ലാ 
ജലോത്സവങ്ങളിലും വിജയിച്ചു കൊണ്ടിരുന്നു അങ്ങനെ ജലോത്സവ പ്രേമികളുടെ ഇഷ്ട ചുണ്ടന്‍ 
ആയി മാറി ഒപ്പം എതിരാളികളുടെ പേടീ സ്വപ്നവും .
പിന്നെ 80- ല്‍ രാമചന്ദ്രന്‍ക്യാപ്ടന്‍ആയ  പുല്ലങ്ങാടി ബോട്ട് ക്ലബും 82,83,84കുമരകം ബോട്ട് ക്ലബിലൂടെ രണ്ടാം ഹാട്രിക് ഉം സ്വന്തമാക്കി .നെല്ലാനിക്കല്‍പാപ്പച്ചന്റെ നേതൃ ത്വത്തില്‍ ആവര്‍ഷത്തെ എല്ലാ കളികളും വിജയിച്ചു .

പിന്നീട് 86 ലും 87ലും വില്ലേജ് ബോട്ട് ക്ലബ്‌ കൈനകരി യുടെ ചുണക്കുട്ടന്മാര്‍ കാരിച്ചാലിലൂടെ 
ട്രോഫി സ്വന്തമാക്കി അന്ന് സണ്ണിഅക്കരക്കളും ആയിരുന്നു  ക്യാപ്ടന്‍ പിന്നീട് 12 - വര്‍ഷ ക്കാലം ചുണ്ടന് ശനി ദശ ആയിരുന്നു യെങ്കിലും പലപ്പോഴും
ഫൈനല്‍ ബെര്‍ത്ത്‌ ഉറപ്പിച്ചു.മറ്റു ചുണ്ടന്‍ വള്ളങ്ങളെ ഭയ ചകിതരാക്കി .

വീണ്ടും 2000-ല്‍ ബെന്‍സി മൂന്നു തൈക്കല്‍ ആലപ്പി ബോട്ക്ലുബിലൂടെയും 2001-ല്‍ ടോബി ചാണ്ടി 
ഫ്രെണ്ട്സ്ബോട്ട് ക്ലുബിലൂടെയും നെഹ്രുട്രോഫി നേടി . പിന്നീട് 2003-ല്‍ തമ്പി പൊടിപ്പാറ നവജീവനിലൂടെയും2008 -ല്‍ ജിജി ജേക്കബ് പൊള്ളയില്‍  ജീസസ്സ്ബോട്ട് ക്ലുബിലൂടെയും ട്രോഫി നേടി 
അങ്ങനെ ജലരാജാക്കന്മാരുടെ രാജാവ് "ജല ചക്രവര്‍ത്തി കാരിച്ചാല്‍ ചുണ്ടന്‍ "ജൈത്രയാത്ര തുടരുന്നു .........






2011, ജൂലൈ 3, ഞായറാഴ്‌ച

കാരിച്ചാല്‍ ചുണ്ടന്‍ - 2011

കാരിച്ചാല്‍ ചുണ്ടന്‍ ഈ വര്‍ഷത്തെ ജലോത്സവങ്ങള്‍ക്കായി നീരണിഞ്ഞു
വള്ളത്തിന്റെ ട്രയല്‍ പുരോഗമിക്കുന്നു . ഇത്തവണ ജിജി ജേക്കബ്‌ തന്നെയാണ് ക്യാപറ്റ് ന്‍ 
വള്ളം തുഴയുന്നത് ഫ്രീഡം ബോട്ക്ലുബ് കൈനകരി  ആണ് 
ആദ്യമായി ചമ്പക്കുളം വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ മത്സരിക്കും 
ജൂലൈ പതിനാലിനാണ് വള്ളംകളി കാരിച്ചാല്‍ ചുണ്ടനു വിജയാശംസകള്‍ .